കുറ്റിയാണിക്കാട് മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്രത്തിൽ 2026 ജൂൺ മാസം 21-ാം തീയതി ദേവീ ദേവന്മാരുടെ പുനഃപ്രതിഷ്ഠ നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഉപദേവതകളുടെ പ്രതിഷ്ഠയും ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.
ഈ പുണ്യകർമ്മത്തിലേക്ക് എല്ലാ സന്മനസ്സുള്ള ഈശ്വരവിശ്വാസികളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും സംഭാവനകൾക്കും →
തിരുവിതാംകൂർ ചരിത്രത്തോട് അഭേദ്യമായി ചേർന്നുനിൽക്കുന്ന, രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനാലയമാണ് കുറ്റിയാണിക്കാട് മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്രം. എട്ടുവീട്ടിൽ പിള്ളമാരാൽ വേട്ടയാടപ്പെട്ട മാർത്താണ്ഡവർമ്മ മഹാരാജാവിന് അഭയം നൽകി ജീവൻ രക്ഷിച്ചത് ഈ കുടുംബത്തിലെ മുൻതലമുറക്കാരായിരുന്നു.
ആ രാജഭക്തിക്കും ശൗര്യത്തിനും മഹാരാജാവ് നൽകിയ അംഗീകാരങ്ങളുടെയും അവകാശങ്ങളുടെയും നേർക്കാഴ്ചയാണ് ഈ പുണ്യഭൂമി. മഹാരാജാവിന്റെ അംഗരക്ഷകരായും കളരി ആശാന്മാരായും സേവനമനുഷ്ഠിച്ച ഈ കുടുംബത്തിന്റെ ചരിത്രം തിരുവിതാംകൂർ നാൾവഴികളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു.
പൂർണ്ണ ചരിത്രം വായിക്കുകഉത്സവ ദിവസങ്ങളിൽ സമയം മാറുന്നതാണ്. ദർശനത്തിന് വരുന്നതിന് മുമ്പ് ഒരിക്കൽ ഉറപ്പുവരുത്തുക.
ഒരോ സന്നിധിയും കൃപ, ശക്തി, ദിവ്യജ്ഞാനം എന്നിവ നിറഞ്ഞ പ്രപഞ്ചം തന്നെ.
മേലെപുലിക്കോട്ടുകോണം തമ്പുരാൻ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ.